വിറകടുപ്പിന് ബദൽവേണമെന്ന് ഡബ്‌ള്യു.എച്ച്.ഒ. വിറക്, കാർഷികാവശിഷ്ടങ്ങൾ, കൽക്കരി, ചാണകവറളി തുടങ്ങിയവ കത്തിച്ചുള്ള പാചകം ആളെക്കൊല്ലിയാണെന്ന മുന്നറിയിപ്പും ലോകാരോഗ്യസംഘടന നൽകിയിട്ടുണ്ട്. ആഗോളജനതയുടെ മൂന്നിലൊന്നും പാചകത്തിന് ഫോസിൽ ഇന്ധനങ്ങളാണ് ഉപയോഗിക്കുന്നത്. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള ഗാർഹിക മലിനീകരണത്തിൽ ജീവൻ നഷ്ടമായവരിൽ 90 ശതമാനവും സാധാരണക്കാരായ സ്ത്രീകളും കുട്ടികളുമാണ്. ഇത്തരം ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള പാചകം ഗാർഹികമലിനീകരണത്തിനും ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുന്നതിനാൽ പാചകത്തിന് ബദൽസംവിധാനങ്ങൾ കണ്ടെത്തണമെന്ന് രാജ്യങ്ങൾക്ക് ഡബ്‌ള്യു.എച്ച്.ഒ. മുന്നറിയിപ്പു നൽകി.
നാലുവയസ്സിനു താഴെയുള്ള കുട്ടികൾക്ക് നൽകുന്ന ജലദോഷ മരുനിന്നു നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ. സെൻട്രൽ ഡ്ര?ഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർ?ഗനൈസേഷനാണു ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. കഫ് സിറപ്പുകൾ കഴിച്ചതുമൂലം ആ?ഗോളതലത്തിൽ തന്നെ 141 കുട്ടികൾ മരണപ്പെട്ട സാഹചര്യത്തിലാണിത്. കുട്ടികൾക്കിടയിൽ അം?ഗീകൃതമല്ലാത്ത ?മരുന്ന് സംയുക്തങ്ങൾ ഉപയോ?ഗിക്കുന്നതിന്മേലുള്ള ആശങ്ക പ്രകടിപ്പിക്കുകയും നാലുവയസ്സിനുതാഴെയുള്ള പ്രായക്കാരിൽ അവ ഉപയോഗിക്കരുതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഫിക്‌സഡ് ഡ്ര?ഗ് കോമ്പിനേഷൻ എന്നു വിളിക്കുന്ന സംയുക്തങ്ങൾ നാലുവയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള സിറപ്പുകളിൽ ഉപയോ?ഗിച്ചിട്ടില്ലെന്ന് ഉത്പന്നങ്ങളിൽ ലേബൽ ചെയ്യണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർദ്ധനവ്. കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറിനുള്ളിൽ 300 പുതിയ കേസുകളും മൂന്ന് മരണവുമാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ കേരളത്തിൽ ആക്റ്റീവ് കേസുകളുടെ എണ്ണം 1749 ആണ്. നിലവിൽ, രാജ്യത്തെ മൊത്തം ആക്റ്റീവ് കേസുകളുടെ എണ്ണം 2,669 ആണ്. അതിനിടെ, കോഴിക്കോട് തിരുവമ്പാടി സ്വദേശിയുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവമ്പാടി സ്വദേശി കുളത്താട്ടിൽ അലവി വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്. ശ്വാസം മുട്ടലിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
പതിയെ വളരുന്ന അർബുദകോശങ്ങൾക്കെതിരെ കീമോതെറാപ്പി ഫലപ്രദമല്ലെന്ന് പഠനം. യുസിഎൽ, യേൽ സർവകലാശാലകളിൽ നടന്ന രണ്ട് പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കുടലിലെ അർബുദവുമായി ബന്ധപ്പെട്ട കോശങ്ങളിലാണ് ഗവേഷണം നടത്തിയത്. കീമോതെറാപ്പികൾ വേഗം വളരുന്ന കോശങ്ങളെ ലക്ഷ്യമിടുന്നതിനാൽ പതിയെ വളരുന്ന അർബുദകോശങ്ങൾ ഈ ചികിത്സയെ പ്രതിരോധിക്കാനാണ് സാധ്യതയെന്ന് പഠന റിപ്പോർട്ട് പറയുന്നു. അതിനാൽ കീമോതെറാപ്പി ആരംഭിക്കും മുൻപ് ഈ അർബുദകോശങ്ങളെ വേഗം വളരുന്ന സ്ഥിതിയിലെത്തിക്കാനുള്ള വഴികൾ കണ്ടെത്തേണ്ടതാണെന്ന് ഗവേഷകർ നിർദ്ദേശിക്കുന്നു.
സമൂഹ മാധ്യമങ്ങളുടെ ഉപയോഗം ദിവസവും 30 മിനിട്ടെങ്കിലും കുറയ്‌ക്കാൻ സാധിക്കുന്നത് മാനസികാരോഗ്യവും തൊഴിലിലെ സംതൃപ്‌തിയും വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനം. ബോഹം റുഹർ സർവകലാശാലയിലെയും ജെർമൻ സെന്റർ ഫോർ മെന്റൽ ഹെൽത്തിലെയും ഗവേഷകരാണ് പഠനത്തിന് പിന്നിൽ. സമൂഹമാധ്യമങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നത് ജോലിക്കായി വിനിയോഗിക്കാൻ കൂടുതൽ സമയം നൽകുമെന്നും ജോലിയിൽ നന്നായി ശ്രദ്ധിക്കാൻ സഹായിക്കുമെന്നും ബിഹേവിയർ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഓൺലൈൻ അല്ലാതിരിക്കുമ്പോൾ തങ്ങളുടെ നെറ്റ് വർക്കിൽ നടക്കുന്ന സുപ്രധാന കാര്യങ്ങൾ അറിയാതെ പോകുമോ എന്ന ഫിയർ ഓഫ് മിസിങ്ങ് ഔട്ട് കുറയ്‌ക്കാനും സമൂഹ മാധ്യമങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിലൂടെ സാധിക്കുമെന്നും പഠനം പറയുന്നു. വെറും ഏഴ് ദിവസം നീണ്ടു നിന്ന പഠനത്തിൽ പങ്കെടുത്തവരുടെ തൊഴിൽ സംതൃപ്‌തിയിലും മാനസികാരോഗ്യത്തിലും ഗണ്യമായ മാറ്റങ്ങൾ കണ്ടെത്താനായെന്ന് ഗവേഷണത്തിനു നേതൃത്വം നൽകിയ ജൂലിയ ബ്രെയ്‌ലോവ്‌സ്‌കിയ പറഞ്ഞു.
കൂടുതൽ ആരോഗ്യ വാർത്തകൾക്കായി ഡോക്ടർ ലൈവ് ടിവി സബ്സ്ക്രൈബ് ചെയ്യുക
Discussion about this post