തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി സെന്റർ ഓഫ് എക്സലൻസിന്റെ ഭാഗമായി ലൈസോസോമൽ സ്റ്റോറേജ് ബാധിതരായ കുഞ്ഞുങ്ങൾക്കായി പ്രത്യേക മെഡിക്കൽ ക്യാമ്പ് തിരുവനന്തപുരം ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ സംഘടിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. കുഞ്ഞുങ്ങളുടെ ആരോഗ്യനില വിലയിരുത്തി തുടർ ചികിത്സയ്ക്കായാണ് പീഡിയാട്രിക്സ്, ഇ.എൻ.ടി, ജനറ്റിക്സ്, സൈക്കോളജി, ഡെവലപ്മെന്റൽ തെറാപ്പി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അപൂർവ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായുള്ള മരുന്നുകളുടെ വലിയ വില മാതാപിതാക്കൾക്ക് താങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് മരുന്നുകൾ സൗജന്യമായി നൽകാനുള്ള ഈ പദ്ധതി രാജ്യത്ത് ആദ്യമായി കേരളം നടപ്പിലാക്കിയത്. 2024 ജനുവരി മുതൽ ലൈസോസോമൽ രോഗങ്ങൾക്ക് മരുന്ന് നൽകി വരുകയാണ്. 24 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പ് സന്ദർശിച്ച് കുട്ടികളുമായും രക്ഷകർത്താക്കളുമായും ആശയവിനിമയം നടത്തിയതായും മാന്തി വീണ ജോർജ് വ്യക്തമാക്കി.
Discussion about this post