ഓയൂരിൽ തട്ടിക്കൊണ്ടുപോയ സംഘത്തിൽ നിന്നും മോചനം ലഭിച്ച കുഞ്ഞിന് AR ക്യാമ്പിൽ വിദഗ്ധ ചികിത്സ ഉറപ്പാക്കി ആരോഗ്യമന്ത്രി വീണാ ജോർജ്. കുട്ടിയുടെ മാതാപിതാക്കൾക്കും ആവശ്യമായ ആരോഗ്യ പിന്തുണ ഉറപ്പാക്കും. ആരോഗ്യ പ്രവർത്തകരായ മാതാപിതാക്കൾക്ക് ആവശ്യമുള്ള അവധി നൽകാൻ അവർ ജോലിചെയ്യുന്ന സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടതായും അവധി നൽകാൻ ആശുപത്രികൾ തയ്യാറാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. കുഞ്ഞിനെ തിരിച്ചു കിട്ടുന്നതിനായി പോലീസും ജനങ്ങളും ഉൾപ്പെടെ കേരളം ഒറ്റക്കെട്ടായി നടത്തിയ ശ്രമങ്ങളെ ആരോഗ്യമന്ത്രി പ്രശംസിച്ചു. പോലീസിന്റെ നിരീക്ഷണം ഭേദിച്ച് കുഞ്ഞിനെ കടത്താനാകില്ല എന്നതാണ് പ്രതികൾ കുഞ്ഞിനെ ഉപേക്ഷിച്ച് പോകാൻ കാരണം. പോലീസ് സേനയ്ക്ക് പ്രത്യേക അഭിനന്ദങ്ങൾ നേരുന്നു എന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
എരുമേലിയിൽ ചായക്കടയിലേക്ക് ശുചിമുറി പൈപ്പിൽനിന്ന് വെള്ളമെടുത്ത കട ആരോഗ്യ വകുപ്പ് അടപ്പിച്ചു. ശബരിമല തീർഥാടകർക്കു വേണ്ടി ദേവസ്വം ബോർഡ് പാർക്കിങ് മൈതാനത്തിനു സമീപം ആരംഭിച്ച താൽക്കാലിക കടയാണ് ആരോഗ്യവകുപ്പ് അടപ്പിച്ചത്. കടയുടെ ലൈസൻസ് ഉടമയ്ക്ക് എതിരെയും ആരോഗ്യവകുപ്പ് കേസും എടുത്തിട്ടുണ്ട്. ശുചിമുറി കോംപ്ലക്സിലെ തുറന്നിട്ട ശുചിമുറിയിലെ ക്ലോസറ്റിനു സമീപത്തെ ടാപ്പിൽ നിന്നു ചായക്കടയിലേക്ക് ഇവർ ഹോസ് ഇട്ട വിധമായിരുന്നു വെള്ളം എടുത്തത് എന്ന് റവന്യു വിജിലൻസ് സംഘം കണ്ടെത്തിയതിനെ തുടർന്നാണ് കട അടപ്പിച്ചത്.
ചൈനയിൽ കുട്ടികൾക്കിടയിൽ ശ്വാസകോശരോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ 5 സംസ്ഥാനങ്ങൾ കൂടി ജാഗ്രത നിർദ്ദേശം പുറപ്പെടുവിപ്പിച്ചു. കർണാടക, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആരോഗ്യ വിഭാഗമാണ് മുൻകരുതൽ നിർദേശം നൽകിയിരിക്കുന്നത്. പൊതുജനാരോഗ്യവും ആശുപത്രികളുടെ തയ്യാറെടുപ്പുകളും സംബന്ധിച്ച് വിലയിരുത്തൽ നടത്താനാണ് നിർദേശം. സീസണൽ ഫ്ലൂ വ്യാപനത്തേക്കുറിച്ചും നിർദേശത്തിൽ പറയുന്നുണ്ട്. കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ, ദീർഘകാലം മരുന്ന് കഴിക്കുന്നവർ എന്നിവർ പ്രതേകം ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്. കേരള ആരോഗ്യ വിഭാഗവും ഇത് സംബന്ധിച്ച ജാഗ്രത മുന്നറിയിപ്പ് നൽകിയിരുന്നു
സംസ്ഥനത്ത് അപൂർവ രോഗമുള്ള 6 കുട്ടികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി സർക്കാർ. ഭാരിച്ച ചികിത്സാ ചെലവ് വരുന്ന ജുവനൈൽ
mylo mono
sittic leukemia,
ഡ്യൂറൽ ആർട്ടീരിയോ
വീനസ് ഫിസ്റ്റുല,
Lympho Blastic
leukemia,
Primary hyper
Oxaluria ടൈപ്പ് 1,
Classic
HOD KINS
ലിംഫോമ,
shwak man
diamond syndrome തുടങ്ങിയ രോഗങ്ങൽ ബാധിച്ച കുട്ടികൾക്കാണ് സൗജന്യ ചികിത്സയ്ക്ക് അനുമതി നൽകിയത്. ആരോഗ്യകിരണം സംസ്ഥാനതല സമിതിയാണ് ഇതുസംബന്ധിച്ച് അംഗീകാരം നൽകിയത്. സ്വകാര്യ മേഖലയിൽ ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന ചികിത്സകളാണ് സൗജന്യമായി ലഭ്യമാക്കുന്നത്.
ഒരു മാസം തുടർച്ചയായി ഓൺലൈൻ ഗെയിമിംഗിൽ ഏർപ്പെട്ട വിദ്യാർത്ഥി മരിച്ചു. മാരത്തൺ ലൈവ് സ്ട്രീം ഗെയിമിംഗ് സെഷനുകളിൽ ഏർപ്പെട്ട
ചൈനീസ് ബിരുദ വിദ്യാർഥി ഹാവോ നവംബർ 10ന് ആണ് മരണപ്പെട്ടത്. ബിരുദ വിദ്യാർത്ഥിയായ ഹാവോ ആറുമാസത്തെ ഇൻറേൺഷിപ്പിനായി ഒക്ടോബർ പകുതിയോടെ ഗെയിമിംഗ് കമ്പനിയിൽ ജോലിക്ക് കയറുകയും, ഒരു മാസത്തിനുള്ളിൽ തന്നെ മരണപ്പെടുകയായിരുന്നു എന്നും ഹാവോയുടെ പിതാവ് പറയുന്നു. കമ്പനി വാഗ്ദാനം ചെയ്ത മാസ ശമ്പളം ലഭിക്കണമെങ്കിൽ പ്രതിമാസം കുറഞ്ഞത് 240 മണിക്കൂർ ലൈവ് സ്ട്രീമിംഗ് ആവശ്യമാണെന്ന് തൊഴിൽ കരാറിൽ പറഞ്ഞിട്ടുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് തൻറെ മകൻ ഇത്തരമൊരു സാഹസം ചെയ്തതെന്നുമാണ് ലിയുടെ പിതാവ് പറയുന്നത്. എന്നാൽ യുവാവിൻറെ മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും കൃത്യമായ രീതിയിൽ തൻറെ ജോലി ഭാരം ക്രമീകരിക്കാൻ യുവാവിന് സാധിക്കാതെ വന്നതാണ് ഇത്തരത്തിൽ ഒരു അപകടത്തിന് കാരണമായതെന്നുമാണ് കമ്പനിയുടെ വാദം.
താലിഡോമൈഡ് ഇരകളോട് ക്ഷമാപണം നടത്തി ഓസ്ട്രേലിയൻ പ്രധാനമന്ത്രി. ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അംഗവൈകല്യത്തോടെ ജനിക്കാൻ കാരണമായ കുപ്രസിദ്ധ മരുന്ന് താലിഡോമൈഡ് നിരോധിച്ച് 60 വർഷങ്ങൾക്ക് ഇപ്പുറമാണ് ഇരകളോടുള്ള രാജ്യത്തിന്റെ ക്ഷമാപണമെത്തുന്നത്. ഓസ്ട്രേലിയയിലെ ആരോഗ്യമേഖലയിലെ കറുത്ത അധ്യായം എന്ന് വിശേഷിപ്പിക്കുന്ന സംഭവത്തിലാണ് ക്ഷമാപണം നടത്തുന്നതെന്നാണ് ആന്തണി ആൽബനീസ് ബുധനാഴ്ച പാർലമെന്റിൽ വിശദമാക്കിയത്. ഗർഭിണികൾക്ക് രാവിലെയുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനായി നൽകിയ താലിഡോമൈഡ് മരുന്ന് ആഗോളതലത്തിൽ അംഗവൈകല്യത്തോടെ കുഞ്ഞുങ്ങൾ പിറക്കുന്നതിന് കാരണമായതായി കണ്ടെത്തിയത് വലിയ രീതിയിൽ വിവാദമായിരുന്നു. ഈ മരുന്ന് കഴിച്ചത് മൂലം ബാധിക്കപ്പെട്ടവരുടേയും അവരുടെ ബന്ധുക്കളേയും സാക്ഷികളാക്കിയായിരുന്നു ഓസ്ട്രേലിയൻ പ്രധാനമന്ത്രി ക്ഷമാപണം നടത്തിയത്.
കൂടുതൽ ആരോഗ്യ വാർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post