യു.എസിലെ ഫാർമ ഇറക്കുമതികളിൽ വർധിപ്പിച്ച താരിഫ് ഇന്ത്യയിൽ ഏറ്റവും അധികം ബാധിക്കുക മരുന്നു കമ്പനികളെ എന്ന് റിപ്പോർട്ട്. ഉയർന്ന ഉൽപാദനച്ചെലവിന് കാരണമാകും എന്നതിനാലാണ് ഇത്. ഇത് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളുമായുള്ള കയറ്റുമതിയിലെ മത്സരക്ഷമതയും കുറക്കുകയും ചെയ്യും. നേരിയ മാർജിനിൽ പ്രവർത്തിക്കുന്ന ചെറുകിട മരുന്ന് സ്ഥാപനങ്ങൾ കടുത്ത സമ്മർദ്ദം നേരിടേണ്ടിവരും. ഇത് അവയെ അടച്ചുപൂട്ടലിന് നിർബന്ധിക്കുമെന്നാണ് സൂചന. ഇന്ത്യയെ വളരെ ഉയർന്ന താരിഫ് രാഷ്ട്രമായി വിശേഷിപ്പിച്ച യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ലെവി ചുമത്തുന്ന രാജ്യങ്ങൾക്ക് പരസ്പര താരിഫ് ഏപ്രിൽ 2 മുതൽ ആരംഭിക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ അമേരിക്കൻ മരുന്നുകൾക്ക് ഇന്ത്യ ഏകദേശം പത്ത് ശതമാനം ഇറക്കുമതി തീരുവ ചുമത്തുന്നുണ്ട്. എന്നാൽ യു.എസ് ഇന്ത്യൻ മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഈടാക്കുന്നില്ല. ഇന്ത്യയിൽ നിന്നുള്ള ഔഷധ ഇറക്കുമതിക്ക് ഗണ്യമായ താരിഫ് ചുമത്താൻ യു.എസ് തീരുമാനിച്ചാൽ, അതിന്റെ ആഘാതം ഇന്ത്യൻ ഔഷധ മേഖലയിലുടനീളം ശ്രദ്ധേയമായ അലയൊലികൾ സൃഷ്ടിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇന്ത്യൻ ഔഷധ കമ്പനികൾ യു.എസുകാർക്ക് ഗണ്യമായ അളവിൽ മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്. 2022 ൽ യു.എസിലെ കുറിപ്പടികളിൽ പത്തിൽ നാലെണ്ണത്തിലെയും മരുന്നുകൾ ഇന്ത്യൻ കമ്പനികളാണ് വിതരണം ചെയ്യുന്നത്. താരിഫ് ചുമത്തുന്നതിലൂടെ, യു.എസ് അശ്രദ്ധമായി ആഭ്യന്തര ആരോഗ്യ സംരക്ഷണ ചെലവുകൾ വർധിപ്പിക്കുകയും ഉപഭോക്താക്കളിൽ ഭാരമുണ്ടാക്കുകയും ആരോഗ്യ സംരക്ഷണ ലഭ്യത കുറക്കുകയും ചെയ്തേക്കാം. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളിൽ കമ്പനികളെ അവരുടെ കയറ്റുമതി വിപണികളെ വൈവിധ്യവത്കരിക്കാൻ പ്രോത്സാഹിപ്പിച്ചേക്കാം. ഒരുപക്ഷേ യൂറോപ്പ്, ലാറ്റിൻ അമേരിക്ക അല്ലെങ്കിൽ ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
Discussion about this post